വ്യസനകരമായ വാർത്തയാണ് പിന്നെയും..
രക്താർബുദത്തിന്റെ രോഗപീഢയിൽ കഴിഞ്ഞ കൂരിക്കുഴിയിലെ സയ്യിദ് സൽമാനുൽ ഫാരിസി ഓർമയായിരിക്കുന്നു...
രക്താർബുദത്തിന്റെ രോഗപീഢയിൽ കഴിഞ്ഞ കൂരിക്കുഴിയിലെ സയ്യിദ് സൽമാനുൽ ഫാരിസി ഓർമയായിരിക്കുന്നു...
അധികനാളായിട്ടൊന്നും ആ ചെറുപ്പത്തിലേയ്ക്ക് കയറിപ്പടരാതെ, ഇരുപത്തിരണ്ടിന്റെ ജീവിതത്തണ്ടിനെ വരിഞ്ഞുമുറുക്കിയ ഒരു മഹാമാരി, സയ്യിദ് സൽമാനുൽ ഫാരിസിയെ ഇന്ന് (26 തിങ്കൾ) കീഴ്‌പ്പെടുത്തിക്കൊണ്ടുപോയി...
* * * * * * * * *
കൂരിക്കുഴിയിലെ അധ്യാപന കാലത്ത് മർഹൂം.സൽമാന്റെ കുടുംബവുമായി എനിയ്ക്ക് അടുത്ത ബന്ധമുണ്ട്.
കൂരിക്കുഴിയിലെ അധ്യാപന കാലത്ത് മർഹൂം.സൽമാന്റെ കുടുംബവുമായി എനിയ്ക്ക് അടുത്ത ബന്ധമുണ്ട്.
ആ സ്നേഹം പ്രകടിപ്പിക്കാനാണ് ഒരിക്കൽ എന്റെ ഫോണിലേക്ക് സൽമാൻ വിളിച്ചത്.
വിശേഷ കൈമാറ്റങ്ങൾക്കിടയിൽ എറണാംകുളത്തെ ഒരു ആശുപത്രിക്കിടക്കയിൽ നിന്നാണ് ഈ വിളിയെന്ന് അവൻ വെളിപ്പെടുത്തി.
കാര്യം തിരക്കിയപ്പോൾ വാർത്ത കേട്ട്, ഞെട്ടിത്തരിക്കാനേ എനിയ്ക്ക് സാധിച്ചുള്ളൂ....
മരുന്ന് കഴിക്കുന്നുണ്ടെന്നും ഒക്കെ ഭേതമായി വരുന്നുണ്ടെന്നും ദുആ ചെയ്യാൻ പറയാനാണ് വിളിച്ചതെന്നും സൽമാൻ പറഞ്ഞു.
പിന്നീട്, രോഗാവസ്ഥകൾ അന്വേഷിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴൊക്കെ ആത്മവിശ്വാസം സ്ഫുരിക്കുന്ന, സ്വയം സമാധാനപ്പെടുത്തുന്ന ഹൃദയഭാഷയിലായിരുന്നു സൽമാന്റെ സംസാരം..
ഒടുവിൽ...
എല്ലാം കണ്ണീരണിഞ്ഞ സ്മരണകളാക്കി മാറ്റുകയായിരുന്നു, ഇന്നിന്റെ സായംസന്ധ്യ....
എല്ലാം കണ്ണീരണിഞ്ഞ സ്മരണകളാക്കി മാറ്റുകയായിരുന്നു, ഇന്നിന്റെ സായംസന്ധ്യ....
സൽമാൻ ഇനി അനേകം സ്നേഹ ഹൃദയങ്ങളിൽ ജീവിക്കും..
തപ്ത മനസ്സുകളെ പ്രാർഥനകൾ കൊണ്ട് ആശ്വാസിപ്പിക്കട്ടെ..
മർഹൂം.സൽമാനുൽ ഫാരിസിയുടെ അനശ്വരജീവിതം ആനന്ദപൂർണതയിൽ അല്ലാഹു ആക്കിക്കൊടുക്കട്ടെ.. ആമീൻ

No comments:
Post a Comment