ഈ എഴുത്തുപുരയില്‍..

21 January 2010

സമ്പാദ്യം

സമ്പാദ്യം

വിവാഹ ദിനത്തിലെ ആദ്യ വിരുന്നു സല്‍ക്കാരത്തിന്‍റെ ക്ഷുഭിതമായ ഓര്‍മകള്‍ എന്‍റെ ഫ്ലാറ്റിലേക്ക് കയറിവന്നത്, ഒരിക്കല്‍ സ്വയം പാചകം ചെയ്ത മാംസക്കറിയിലൂടെയാണ്.

മുടികൊഴിച്ചില്‍ തടയാനുള്ള എന്തെങ്കിലും മരുന്ന് പെട്ടെന്ന് കൊടുത്തയക്കണമെന്ന് ഞാന്‍ ഭാര്യക്ക് വിളിച്ചു പറഞ്ഞു.

ഹൗസ് ഡ്രൈവര്‍

അറിവ് കൊണ്ട് അതിജീവനം സാധിച്ചുവന്ന അദ്ദേഹം, പിന്നീട് അറബി(ച്ചി)യുടെ
ആഞ്ഞാനുവര്‍ത്തിയായത്‌ ബാധ്യതകളുടെ ഭാരം കൂടിയപ്പോഴാണ്.
സൂക്കുകളില്‍ കാത്തുകിടക്കുമ്പോഴും, അടച്ചിട്ട മുറിയില്‍ തനിച്ചിരിക്കുമ്പോഴും കെട്ടിയിടപ്പെട്ട മിണ്ടാപ്രാണിയായി അയാള്‍ ഭാവാന്തരപ്പെട്ടു.

മോചനത്തിനായുള്ള ചിന്തകള്‍ ചികയുമ്പോഴാണ്, ആദ്യപുത്രിയുടെ പത്താംക്ലാസ് ജയവാര്‍ത്ത ആകാശവും താണ്ടി അയാളുടെ മൊബൈലിലെത്തിയത്..