2002 ൽ ആണ് പാടത്ത് പള്ളിയുണ്ടായത്.
അന്ന് മുതൽ പല വിഭാഗത്തിൽ പെട്ട പണ്ഡിതന്മാരും ഇവിടെ ഇമാമായി വന്നിട്ടുണ്ട്. അവരാരും തങ്ങൾ അംഗമായ സംഘടനാ സന്ദേശങ്ങൾ പള്ളിക്കകത്തു പറഞ്ഞിട്ടില്ല. പള്ളിച്ചെലവിൽ പ്രചരിപ്പിച്ചിട്ടില്ല.
അവർ ജനങ്ങൾക്ക് ഇൽമ് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇസ്‌ലാമിക പാരമ്പര്യത്തിൽ പെട്ട പല പരിപാടികളും നടത്തിയിട്ടുണ്ട്. അതിന് പരിസരത്തെയും പല പ്രദേശങ്ങളിലെയും വിശ്വാസികളുടെ സഹകരണവും സാന്നിധ്യവും ഉണ്ടായിട്ടുണ്ട്.
വളരെ നല്ല നിലയിൽ, മാതൃകയോടെ നടന്നുവന്നിരുന്ന പള്ളിക്കാര്യങ്ങൾ നാലഞ്ചു കൊല്ലമായിട്ടാണ് അവതാളത്തിലായത് . ബിദഈ ചിന്തയും രാഷ്ട്രീയ കാഴ്ചപ്പാടും ഉള്ള ചിലർ ആസൂത്രിതമായി കമ്മിറ്റിയിൽ കയറിക്കൂടിയപ്പോഴാണ് എല്ലാം താറുമാറായത്.
ഫത്ഹ് പള്ളിയിൽ എത്ര വർഷമായി പൊതുയോഗം വിളിച്ചിട്ട് ?
എന്ന ഒരൊറ്റ ചോദ്യത്തിൽ നിന്ന് തന്നെ, നിസ്വാർഥമതികളും വിഭാഗീയ ചിന്തകളുമില്ലാത്ത ഒരു കൂട്ടം ആളുകൾ രണ്ട് പതിറ്റാണ്ട് മുമ്പ് പറൂപാടത്ത് കഷ്ടപ്പെട്ട് പണിതുയർത്തിയ പള്ളിയുടെ ഇപ്പോഴത്തെ ദുരവസ്ഥയിലേക്കെത്തിച്ച കാര്യങ്ങൾ ബോധ്യപ്പെടും.
പറൂപ്പാടം പ്രദേശത്തെ വീട്ടുകാരിൽ നിന്ന്
മാസം തോറുമോ മാസങ്ങൾ പിന്നിട്ട് തോന്നുമ്പോഴോ
പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്കെത്രയാണ് ?
ചെലവഴിക്കുന്ന തുകയുടെ വസ്തുകൾ എന്തൊക്കെയാണ്?
ഇമാമിനെ നിയമിക്കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങൾ കമ്മിറ്റിയംഗങ്ങൾ കൂട്ടായി എടുക്കാത്തത് എന്ത് കൊണ്ടാണ് ?
മുൻ ഇമാമിനെ പിരിച്ചുവിട്ടത് കമ്മിറ്റിയംഗങ്ങൾ അറിഞ്ഞു കൊണ്ടായിരുന്നാണോ ? ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണോ?
അദ്ദേഹത്തിന് കൊടുക്കാനുണ്ടായിരുന്ന ശമ്പളക്കുടിശ്ശിഖ: കൊടുത്തു തീർത്തോ ?
മൗലിദും വിശുദ്ധ ദിനാചരണങ്ങളും മറ്റു ആത്മീയ സദസ്സുകളും പരിസരത്തെ വിശ്വാസിനികൾക്ക് കേൾപ്പിക്കാനാവാത്തവിധം മൈക്ക് നിരോധിച്ചത് എന്ത് കൊണ്ടാണ് ?
ഇത്യാദി ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ, പള്ളി പരിപാലനത്തിൽ ഉത്തരവാദിത്വമില്ലാതെ പാർട്ടി ഓഫീസ് മട്ടത്തിൽ കൊണ്ടു നടക്കുകയാണ് ചില കമ്മറ്റിയംഗങൾ എന്നു പറയാതെ വയ്യ.
തീർത്തും ദുരുദ്ദേശത്തോടെ,
ആത്മീയ മജ്ലിസിന്റെ പേരിൽ
സംഘടനാ വിലാസം ഉണ്ടാക്കാനും പ്രാസ്ഥാനിക വളർച്ചയുണ്ടാക്കാനും അതു വഴി വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനുമാണോ ഇമാമിന്റെ ശ്രമം എന്ന് തോന്നിപ്പോകുന്നു.
അദ്ദേഹത്തിന്റെ ചില ബിസിനസ് ലക്ഷ്യങ്ങൾ വ്യക്തമായും വ്യംഗ്യമായും അനുചിതമായ ഇടങ്ങളിൽ കാണപ്പെട്ടത് ഇതോടൊപ്പം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
ഇദ്ദേഹത്തെ എല്ലാ നിലയിലും സപ്പോർട്ട് ചെയ്ത്, ദീർഘകാല ഹിഡൻ അജണ്ടകളുടെ ആസൂത്രിതമായ നടപ്പാക്കലും രാഷ്ട്രീയ നേട്ടവുമാണ്
കമ്മിറ്റിയംഗങ്ങളുടെ ഉദ്ദേശ്യം എന്നു വ്യക്തമാകുന്നു..
സ്നേഹ ബഹുമാന്യനായ
ഫൈസി ഉസ്താദിനോടും പള്ളി പരിപാലകരായ ആളുകളോടും ഒന്നു പറയട്ടേ ;
നിങ്ങളുടെ സംഘടനാ സ്വാതന്ത്ര്യങ്ങൾ/അജണ്ടകൾ സ്വന്തം സ്ഥാപനങ്ങളിലും സ്വന്തം കുടുംബങ്ങളിലുമാണ് നല്ലത്.
പള്ളിയിൽ അല്ല; സ്വന്തം പാളയങ്ങളിൽ മതി, അതെല്ലാം ..
സർവരും സമാധാനം ആഗ്രഹിക്കുന്ന ഒരു പ്രദേശത്ത് നാട്ടുകാരുടെ സ്നേഹ ബന്ധങൾ തകർക്കാൻ ദയവായി ഇടയുണ്ടാക്കരുത്.
ഐക്യം ശിഥിലമാക്കാൻ ശ്രമിക്കരുത്.
ഒളിഞ്ഞും തെളിഞ്ഞും അതിനുള്ള ആസൂത്രണം ആര് ചെയ്താലും അത് അനുവദിക്കില്ലന്ന് വിനയത്തോടെ ഉണർത്തട്ടെ .
നെൽക്കതിർ വിളഞ്ഞിരുന്ന
ചേറു നിറഞ്ഞ പാടത്ത് ഒരു പള്ളിയുണ്ടാകാൻ മോഹിച്ച്, അതിനു വേണ്ടി അഹോരാത്രം അധ്വാനിച്ച്, ധനവും മനവും നൽകിയ പലരും മൺമറഞ്ഞങ്കിലും ചിലരൊക്കെ ഇപ്പോഴും ഇതൊക്കെ കാണുന്നുണ്ടന്ന കാര്യം മറന്നു പോകരുത്.
മിഹ്റാബിൽ നിൽക്കാൻ
അന്യനാട്ടിൽ നിന്നു തന്നെ ഞങ്ങൾക്ക് ആളു വേണമെന്നില്ല. അറിവും പക്വതയും തലപ്പാവും തലയെടുപ്പുമുള്ള ആളുകൾ അയൽപ്പക്കങ്ങളിലുണ്ടെന്ന കാര്യം കൂടി അറിയിച്ചു കൊള്ളട്ടെ..
No comments:
Post a Comment