ഈ എഴുത്തുപുരയില്‍..

31 October 2016

നമ്മുടേതാകണം, നമ്മുടെ മക്കൾ !

അടുത്തറിയുന്നവരുടെ ആത്മവേദനകൾ ചിലപ്പോഴൊക്കെ അടയാളപ്പെടുത്താനാവാത്ത വിധം അലോസരപ്പെടുത്തുന്നുണ്ട് നമ്മെ .

തീക്കനൽ പോലെ ചുട്ടുപൊള്ളി, ഉമിത്തീ പോലെ പുകഞ്ഞു പൊന്തി, അനുഭവിക്കുന്നവനു സമാനം അത്, സ്നേഹമാനസങ്ങളിൽ അസ്വാസ്ഥ്യങ്ങളുടെ ചുഴലി വീശുന്നു..
വരുത്തി വെക്കുന്നതോ 'വിധിച്ചു' കിട്ടുന്നതോ എന്തുമാകട്ടെ, സാമൂഹ്യ സാഹചര്യങ്ങളുടെ പരിണിതികളായി അവ, പിന്നീട് കുടുംബ ജീവിതങ്ങളെ കീഴ്മേൽ മറിക്കുന്നു. 

ഒപ്പം, പ്രതീക്ഷകൾ നഷ്ടപ്പെട്ട്, ചിന്തകൾ വേട്ടയാടി, പൈശാചികതകൾക്ക് വിധേയപ്പെട്ട് സ്വയംശപിച്ചു തീർക്കുന്നു!

സാംസ്ക്കാരിക ജില്ലയിലെ പരിചിതമായൊരു ദേശത്തു നിന്ന് ഈയിടെ കേൾക്കേണ്ടി വന്ന ഒരു അശുഭ സംഭവമാണ് ഇങ്ങനെ ഒരു കുറിപ്പെഴുത്തിന് എനിക്ക് പ്രേരകമായത്. 

അന്തസും ആഭിജാത്യവുമുള്ള ഒരു ഇസ്‌ലാമിക കുടുംബത്തിൽ ജനിച്ചു വളർന്ന് വിദ്യാഭ്യാസങ്ങൾ നേടിയ ഒരു മുസ്‌ലിം പെൺകുട്ടി പ്രണയത്തിന്റെ പരമകാഷ്ടയിൽ സ്വന്തം ഗ്രാമത്തിലെ ഹൈന്ദവനായ കാമുകനുമൊത്ത് ഇറങ്ങിപ്പോവുകയും അയാളുടെ മതവും സാംസ്കാരവും സ്വീകരിച്ച് ജീവിതം തുടങ്ങുകയും ചെയ്ത നടുക്കുന്ന സംഭവം.

പിതൃത്വവും മാതൃത്വവും, സ്നേഹവും സുരക്ഷയും, ഭക്ഷണവും വസ്ത്രവും, ആരോഗ്യവും പാർപ്പിടവും, വിദ്യയും സ്വാതന്ത്ര്യവുമെല്ലാം നൽകപ്പെട്ട് വർണാഭമായ ഭാവിയുടെ ആകാശങ്ങളിലേയ്ക്ക് കണ്ണയച്ചിരുന്നവർക്ക് ഒരു പെൺകൊടി പകരം നൽകിയ വഞ്ചനയുടെ വാർത്തകൾ,

ഇടിമുഴക്കങ്ങൾ പോല ആസകലം ഉൾക്കിടിലമുണ്ടാക്കുന്നു..

അപകീർത്തിയുടെ അഭിശപ്ത  നാമമായി, അസ്പൃശ്യതയുടെ അപ്സര സുന്ദരിയായി, നന്ദികേടിന്റെ സിന്ദൂരമണിഞ്ഞ്, കുടുംബ ഹൃദയങ്ങളിലും സമുദായ നെഞ്ചിലും ആഞ്ഞു ചവിട്ടി പടിയിറങ്ങിപ്പോയ ആ യുവതിയുടെ ചെയ്തികൾ മഹല്ലുകളിൽ അലയൊലികൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. കുഫ്റിയ്യത്തിന്റെ കൃഷ്ണ വിഗ്രഹം കൈയ്യിലേന്തി താലിചാർത്തിയവനോടൊപ്പമുള്ള  അവളുടെ ആനന്ദനടനത്തിന്റെ  പതക്കുന്ന ദൃശ്യങ്ങൾ സന്ദേശ ആപ്പുകളിലും സാമൂഹ്യ  മാധ്യമങ്ങളിലും വൈറലാവുകയാണ്..

ആണിന്റെയും പെണ്ണിന്റെയും തീർത്തും സ്വപ്ന നിർമിതമായ 'പോക്കുവരവു ' കൾക്ക് വാർത്താപ്രാധാന്യമോ ചിന്താ പ്രാധാന്യമോ ഇല്ലാത്ത പൗരസ്വാതന്ത്ര്യങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്.

മതവും ജാതിയും ലിംഗവും പ്രായവും കുലമഹിമയും തറവാട്ടു പ്രൗഢിയും ആകാരവും സൗന്ദര്യവും ജോലിയും യോഗ്യതയും പാവനമായ പരിണയ പ്രക്രിയകൾക്ക് പരിഗണന കൽപ്പിക്കാത്ത പുതിയ കാലത്ത്!

പോറ്റി വളർത്തിയ മാതാപിതാക്കളേയും സ്നേഹ സാമീപ്യങ്ങൾ കൊണ്ട് തണൽ പരിസരങ്ങളൊരുക്കിയ കുടുംബ_ ബന്ധങ്ങളേയും പുറംകാലു കൊണ്ട് തൊഴിച്ച് ചെറമൻ ചെറുക്കനോടൊപ്പം പൊറുതിക്കു പോകുന്ന മുസ് ലിം പെൺകുട്ടികളുടെ പേക്കൂത്തുകൾ സമുദായ ഹൃദയങ്ങളിൽ വേദന നിറയ്ക്കുന്നുണ്ട്..

പ്രണയബദ്ധതയുടെ വൈകാരിക സമ്മർദ്ധങ്ങൾക്കടിപ്പെട്ടു കൊണ്ടുള്ള ഒരു ഒളിച്ചോട്ടത്തിനപ്പുറം സ്വന്തങ്ങളേയും സ്വത്വത്തേയും വിശ്വാസങ്ങളേയും ഉപേക്ഷിച്ച് മറ്റൊരു ജീവിതമായി മാറുന്ന ദുര്യോഗവും ദുരവസ്ഥയും എത്രമേൽ പാപപങ്കിലവും ധിക്കാരപൂർണവുമാണ്!

സംശുദ്ധമായ സാഹചര്യങ്ങളിൽ പിറന്നു വീഴുകയും അനുഗൃഹീതമായ കുടുംബ സാഹചര്യങ്ങളിൽ വളർന്നു വരികയും മൂല്യവത്തായ മതവിജ്ഞാനങ്ങൾ പകർന്നു കിട്ടുകയും സ്നേഹസമ്പൂർണമായ കരുതലുകൾ വാരിക്കൂട്ടുകയും ചെയ്ത വിദ്യാസമ്പന്നയായ ഒരു പെൺകുട്ടിക്ക് ഇവിടെ വിവേകങ്ങൾ മാത്രം ഇല്ലാതെ പോയത് ബുദ്ധിശൂന്യമാണ്.

എന്റെ കണ്ണുകളിൽ ഇന്നും തിളങ്ങി നിൽപ്പുണ്ട്, ആ ഗ്രാമീണ ദേശത്ത് ഒരുണർവായി ജീവിച്ച് മൺമറഞ്ഞു പോയ ഒരു കാരണവർ..

ഓർമകളിൽ ഒളിമങ്ങാതെയുണ്ട്, ഒരു ജേഷ്ഠ സഹോദരനും അവരുടെ ജീവിത പാതിയും..

മതപരമായ നന്മകൾ മുറുകെ പിടിച്ച് മാതൃകാ പാതകളിലൂടെ മുന്നോട്ടു നീങ്ങിയ ആ വ്യക്തിത്വങ്ങൾക്കും തറവാട്ടു തലയെടുപ്പുകൾക്കും ഒരു നാടിനു മേൽ തന്നെയും അപശ്രുതിയുടെ അശനിപാതം പതിച്ചു പോയത് എത്ര ആലോചിച്ചിട്ടും എന്നിൽ അലിഞ്ഞില്ലാതാകുന്നില്ല..

പൂർവകാലത്തെ പെൺമക്കൾ നമുക്ക് ഭാരിച്ച ബാധ്യതകൾ തന്നെയായിരുന്നെങ്കിലും അത്, അഭിമാനങ്ങളെ ക്ഷതപ്പെടുത്തുകയോ വിശ്വാസങ്ങളെ നശിപ്പിക്കുകയോ ജീവിതങ്ങളെ ബാധിക്കുകയോ ചെയ്യാതെയാണ് ലക്ഷ്യങ്ങളിലെത്തിയത്.

എന്നാൽ, വർത്തമാനകാലത്തെ പെൺകൊടികൾ കുടുംബ ബന്ധങ്ങളുടെ പ്രതീക്ഷകളെ പ്രവചനാതീതമായും സാരമായും പരിക്കേൽപ്പിച്ചാണ് കൊടിയ വേദനകൾ ബാക്കിയുള്ളവർക്ക് ബാക്കിയാക്കുന്നത്.

പ്രണയത്തിന്റെ വലകളിൽ കുരുങ്ങി മറ്റു മതസ്ഥർക്കൊപ്പം ഇറങ്ങിപ്പോകുന്നവർ ഇന്ന് കൂടുതൽ പേർക്കും വിശേഷപ്പെട്ട വാർത്തയേ അല്ല.
നിയമങ്ങളും വ്യവഹാര കേന്ദ്രങ്ങളും പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും പേരിൽ അരുതായ്മകൾക്ക് അതിരിടാതെ നിൽകുന്ന വർത്തമാന സാഹചര്യങ്ങളിൽ പ്രത്യേകിച്ചും.

അന്യജാതിയിൽപെട്ടവനൊപ്പം അധാർമിക ബന്ധങ്ങളിൽ ഏർപ്പെട്ട് അയാൾക്കു വേണ്ടി ഉത്തമ സമുദായത്തെ ഉപേക്ഷിക്കുകയും പുതിയ 'ജീവിതം' തേടിയുള്ള അലച്ചിലിൽ ചപ്പുചവറുകളായി അടിച്ചു വാരപ്പെടുകയും ചെയ്യുന്നു ഇവർ.

ഇവിടെ, മത പ്രബോധനങ്ങളും വ്യക്തിഗത പ്രതിരോധങ്ങളും
ഫലവത്താകാതെ പോകുന്നത് എന്തുകൊണ്ടാണെന്ന ആലോചനകൾക്ക് എളുപ്പത്തിൽ ഒരുത്തരവും ലഭ്യമാകുന്നില്ല.

വിദ്യാഭ്യാസ-തൊഴിൽ മോഹങ്ങളുടെ ആധിക്യം, ജീവിത സൗകര്യങ്ങളുടെ അമിത ലഭ്യത, സ്നേഹ പരിസരങ്ങളുടെ പരിമിതികൾ, ശിക്ഷണ ഘട്ടങ്ങളിലെ പാളിച്ചകൾ, സഞ്ചാര സ്വാതന്ത്ര്യങ്ങൾക്ക് വക വെച്ചു കൊടുത്ത അനിയന്ത്രണങ്ങൾ, ഇൻറർനെറ്റ് അധിഷ്ഠിത ഇടപെടലുകളിൽ കാണിച്ച ജാഗ്രതക്കുറവുകൾ, ആൺ സൗഹൃദങ്ങളിൽ കാണാതെ പോയ കെണിവലകൾ, മതനിഷ്ഠ ജീവിത ചര്യകളിൽ അയഞ്ഞു പോയ വിട്ടുവീഴ്ചകൾ...തുടങ്ങി ഒട്ടനവധി സൂചകങ്ങൾ മാനഹാനിയുടെ മഹാ നഷ്ടങ്ങളെയും പ്രതിസന്ധികളെയും നമ്മുടെ കുടുംബകങ്ങളിൽ പടച്ചുണ്ടാക്കിയിട്ടുണ്ട്.

അതെ, നമുക്കുമുണ്ട് പെൺകുഞ്ഞുങ്ങൾ;
സഹോദരിമാരും പങ്കാളികളും രക്തബന്ധങ്ങളും..

ഇവരെ തേടി ഇനിയെങ്കിലും നമ്മുടെ ഗേഹങ്ങളിലേയ്ക്ക് ദുരവസ്ഥകൾ വരാതിരിക്കട്ടെ.
ദേഹങ്ങളിൽ പൈശാചിക പ്രേതങ്ങൾ പിടിമുറുക്കാതിരിക്കട്ടെ. 
വിശ്വാസ ദാർഢ്യതയുടെ തെളിച്ചം ജീവിതവഴികളിൽ വെളിച്ചമാകട്ടെ.
ദൈവിക വിചാരങ്ങൾ വിവേകങ്ങൾക്ക് കാരണമാകട്ടെ. പരലോക ചിന്തകൾ പലതിനുംനല്ലൊരു പരിചയാകട്ടെ..
നമ്മുടെ മക്കൾ നമുക്ക് നാളെയും വേണ്ടപ്പെട്ടവരാണ്.
അവർ നമ്മുടേത് മാത്രമാകട്ടെ!

No comments: